pinarayi-vijayan

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദീപം തെളിക്കാൻ ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി. പ്രകാശം പരക്കേണ്ടത് വിഷമം അനുഭവിക്കുന്നവരുടെ മനസുകളിലാണെന്നും അതിനുവേണ്ടതു സാമ്പത്തിക പിന്തുണയാണെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞദിവസം നടന്ന ദീപം തെളിക്കലിനെ സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇപ്പോഴുള്ള സാഹചര്യത്തിൽ പ്രകാശം പരക്കേണ്ടത് വിഷമം അനുഭവിക്കുന്നവരുടെ മനസുകളിലാണെന്നും അതിനുവേണ്ടത് അവർക്ക് സാമ്പത്തികപിന്തുണ നൽകലാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം തന്നെയാണ് നേരത്തെയും താൻ നേരത്തെയും പറഞ്ഞത്. സാമ്പത്തിക പിന്തുണയുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

അശാസ്ത്രീയമായ സമീപനം രാജ്യമാകെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമായും ഉണ്ടാകുമെന്നും അതിനെക്കുറിച്ച് ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിൽ ഒരു മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുമ്പോൾ പ്രധാനമന്ത്രി ഏത് കാര്യം പറഞ്ഞാലും അതിന് അതിന്റേതായ പ്രാമുഖ്യം കൊടുക്കുക എന്നത് പ്രധാനമാണ്. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.