വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയ്ക്കെതിരെ (ഡബ്ല്യു.എച്ച്.ഒ) ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ലോകാരോഗ്യസംഘടന ചൈനക്ക് അനുകൂലമായാണ് നിലപാടെടുക്കുന്നെന്നും കൊവിഡ് രോഗബാധ തടഞ്ഞു നിറുത്തുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
ലോകാരോഗ്യ സംഘടനയ്ക്ക് ഫണ്ട് തരില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. 'ഫണ്ടിംഗ് അവസാനിപ്പിക്കുന്നത് ഞങ്ങള്‍ പരിശോധിക്കും. ഡബ്ല്യു.എച്ച്.ഒ. ചൈനയോട് വളരെ പക്ഷപാതപരമായി കാണപ്പെടുന്നു. അത് ശരിയല്ല' ട്രംപ് പറഞ്ഞു. 'അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും അത് ചൈന കേന്ദ്രീകൃതമാണ്. ഞങ്ങള്‍ക്ക് അത് ഒരു നല്ലരൂപം നല്‍കും. ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയത്?' ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കൊവിഡ് ചികിത്സയ്‌ക്ക് അമേരിക്ക ആവശ്യപ്പെട്ട മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ പിൻവലിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്നിന്റെ കയറ്റുമതി നിരോധനം പിൻവലിച്ച ഇന്ത്യ, രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്ക് മരുന്ന് നൽകുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്.
The W.H.O. really blew it. For some reason, funded largely by the United States, yet very China centric. We will be giving that a good look. Fortunately I rejected their advice on keeping our borders open to China early on. Why did they give us such a faulty recommendation?
— Donald J. Trump (@realDonaldTrump) April 7, 2020