തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 345 ആയി. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത് 259 പേരാണ്. 84 പേർ ഇതുവരെ രോഗവിമുക്തരായതായി മുഖ്യമന്ത്രി അറിയിച്ചു. .
ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കാസർകോട്ട് നിന്നാണ് 132 പേർ. തിരുവനന്തപുരം 4, കൊല്ലം 6, പത്തനംതിട്ട 8, ആലപ്പുഴ 3, ഇടുക്കി 5, എറണാകുളം 14, തൃശൂർ 7, പാലക്കാട് 7, മലപ്പുറം 14, കോഴിക്കോട് 9, വയനാട് 1, കണ്ണൂർ 49 എന്നിങ്ങനെയാണ് കണക്ക്. എറണാകുളത്ത് ചികിത്സയിലുള്ളവരിൽ ഒരാൾ വിദേശിയും 2 പേർ കണ്ണൂർ, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ഒരാൾ വീതം കണ്ണൂരും കാസർകോട്ടുമുള്ളവരുമാണ്. കണ്ണൂരിൽ ചികിത്സയിലുള്ള 18 പേർ കാസർകോട്ടുകാരാണ്.
സംസ്ഥാനത്ത് ആകെ 140474 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 139725 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് 749 പേരാണ്. ഇന്ന് ആശുപത്രിയിൽ എത്തിയത് 169 പേരാണ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലയിലാണ് ഏറ്റവും കുടുതൽ പേർ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഏറ്റവും കുറച്ച് പേർ നിരിക്ഷണത്തിലുള്ളത് കോട്ടയത്തും ഇടുക്കിയിലുമാണ്.