ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ യഥാർത്ഥ ചിത്രം ലഭിക്കാൻ രാജ്യം പൂൾ ടെസ്റ്റിനൊരുങ്ങുന്നു. രാജ്യത്തെ 436 ജില്ലകളിലാണ് അധികൃതർ ഈ ടെസ്റ്റ് നടത്തുക. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെയാണ് ഒരുപാടു പേരുടെ സാമ്പിളുകള്‍ പരിശോധയനയ്ക്കയക്കുന്നതിന് ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന പൂൾ ടെസ്റ്റിനായി അധികൃതർ ഒരുങ്ങുന്നത്.
"കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങൾ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും. അതിലൂടെ കൊവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മുക്തമാണോ എന്ന് തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കൊവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും"- അധികൃതർ അറിയിച്ചു
ആളുകളെ ഓരോ കൂട്ടമായി തിരിച്ച് ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിംഗിന് വിധേയമാക്കുന്ന രീതിയാണ് പൂൾ ടെസ്റ്റ്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിംഗിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി. പകര്‍ച്ചവ്യാധിയുടെ വ്യാപനം എത്രത്തോളം ഭീകരമാണെന്ന ചിത്രം ഈ രീതിയിലൂടെ ഏതാണ്ട് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വേഗത്തിലുള്ള ടെസ്റ്റിനു പകരം ആര്‍ടി-പിസിആര്‍ എന്ന പഴയ മാര്‍ഗമുപയോഗിച്ചായിരിക്കും ടെസ്റ്റ്.