ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. ജനറൽ ഫിസിഷ്യനായ 55 കാരൻ ശത്രുഘ്നൻ പഞ്ച്വാനിയാണ് മരിച്ചത്. നാലുദിവസം മുമ്പാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആരോഗ്യപ്രവർത്തകൻ മരിക്കുന്നത്. ഭോപ്പാലിലും ഏതാനും ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇൻഡോറിൽ ഇതുവരെ 173 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിച്ചിരുന്നു. 16 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരിയിലും മുംബയിലും ഉൾപ്പെടെ രാജ്യത്ത് വിവിധ ഇടങ്ങളിൽ നഴ്സുമാർക്ക് അടക്കം കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഡൽഹിയിൽ ഉൾപ്പെടെ നഴ്സുമാർക്ക് അടക്കം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.