case-diary-

ലക്‌നൗ ∙ ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരൻ 6അറുപതിുകാരിയെ വെടുവച്ചുകൊല്ലുന്നത് വീഡിയോയിൽ പകർത്തി നാട്ടുകാർ. കാസ്ഗംഞ്ച് ജില്ലയിലെ ഹോൽദെല്‍പൂരിലാണ് സംഭവം നടന്നത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചവർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

62കാരിയായ ജാംവതിയാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തിരുന്ന ജാംവതിയുടെ അരികിലെത്തിയ മോനു എന്നയാളാണ് നിറയൊഴിച്ചത്. നിലത്തുവീണ ജാംവതിയെ മോനു വീണ്ടും വെടിവയ്ക്കുന്നതും നാട്ടുകാർ പകർത്തിയ വീഡിയോയിൽകാണാം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് സ്ത്രീ മരിച്ചു.

ഭർത്താവ് മരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ജാംവതിയുടെ വീട് പിടിച്ചെടുക്കാൻ മോനു ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.