കാസർകോട്: വീട്ടുവളപ്പിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന കക്കൂസ് ടാങ്കിന്റെ കുഴിയിലെ മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്ന് സഹോദരങ്ങളിൽ ഒരു കുട്ടി മരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാത്തിമ (11) ആണ് ഇന്ന് രാവിലെ മരിച്ചത്. 95 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടർന്ന് പെൺകുട്ടിയെ വിദഗ്ദ്ധചികിത്സയ്ക്കായി കോഴിക്കോട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


നെല്ലിക്കട്ട ജംഗ്ഷനിലെ ബിലാൽ നഗറിൽ താജുദ്ദീന്റെ മക്കളാണ് ഫാത്തിമ. 50 ശതമാനത്തോളം പൊള്ളലേറ്റ അബ്ദുള്ള (9), ആഷിഖ് (7) എന്നിവർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിലാൽ ജുമാമസ്ജിദിന് സമീപത്തെ താജുദ്ദീന്റെ വീട്ടിൽ കക്കൂസ് ടാങ്ക് പണിയാൻ എടുത്തിരുന്ന കുഴിയിൽ നിറഞ്ഞ മാലന്യങ്ങൾ നശിപ്പിക്കാൻ ഏണി വെച്ച് ഇറങ്ങിയ സഹോദരങ്ങൾ മാലിന്യത്തിന് തീയിട്ടപ്പോൾ അബദ്ധത്തിൽ വീണുപോയതാണെന്ന് പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.