checkpost

കൊല്ലം: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി. ചരക്ക് വാഹനങ്ങളും അടിയന്തര അവശ്യങ്ങൾക്ക് പോകുന്നവരെയും മാത്രമെ നിലവിൽ കടത്തിവിടുന്നുള്ളൂ. ആരോഗ്യ വകുപ്പിന്റെ ഡോക്ടർ അടങ്ങുന്ന സംഘം ഇരുപത്തിനാല് മണിക്കൂർ സമയവും അതിർത്തിയിൽ ഉണ്ട്. ഇറച്ചി, മീൻ എന്നിവയുമായി വരുന്ന വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടുന്നില്ല. കോട്ടവാസലിൽ വനംവകുപ്പും പ്രത്യേക ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. വനത്തിലൂടെ കേരളത്തിലെത്താൻ ശ്രമിക്കുന്നവരെ പിടികൂടാൻ പട്രോളിങ്ങും ശക്തമാക്കിയിടുണ്ട്.

കേരളവുമായി അതിർത്തി പങ്കിടുന്ന തെങ്കാശിയിൽ കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണ് ചെക്ക്‌പോസ്റ്റിൽ പരിശോധന കർശനമാക്കിയത്. ചരക്ക് വാഹനങ്ങൾ അണുവിമുക്തമാക്കിയതിന് ശേഷം ടോക്കണുകൾ നൽകിയാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. ചരക്ക് വാഹനങ്ങളിലെ ഡ്രൈവർ ഉൾപ്പടെയുള്ളവരെയും പരിശോധനക്ക് വിധേയമാക്കുന്നു. മരണം ഉൾപ്പടെയുള്ള ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നവരെ മാത്രമെ അതിർത്തികടത്തിവിടുന്നുള്ളു.