ഇസ്ളാമാബാദ്: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിനായി പാകിസ്ഥാന് 8.4 ദശലക്ഷം ഡോളർ (64.26 കോടി) സഹായം പ്രഖ്യാപിച്ച് അമേരിക്ക. പാകിസ്ഥാനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനിലെ പ്രധാന ആവശ്യങ്ങൾക്കായി ഈ തുക ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ കൊവിഡ് വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ മൂന്ന് പുതിയ മൊബൈൽ ലാബുകൾ ആരംഭിക്കുന്നതിന് മൊത്തം തുകയിൽ നിന്ന് ഏകദേശം മൂന്ന് ദശലക്ഷം യു.എസ് ഡോളർ ഉപയോഗിക്കും. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനും അതിലൂടെ ആശുപത്രികളുടെ ഭാരം കുറക്കുന്നതിനും സംഭാവന ഉപയോഗപ്പെടുത്തും. പാകിസ്ഥാനിൽ ആകെ കൊവിഡ് രോഗികൾ 7,47. 143 പേർ മരിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും 1.3 ബില്യൺ ഡോളർ അടിയന്തര ധനസഹായമായി പാകിസ്ഥാന് നേരത്തെ അനുവദിച്ചിരുന്നു.