മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ ചാത്തല്ലൂർ തച്ചറായിൽ ആലിക്കുട്ടി ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ സംഭവത്തിൽ നൽകിയ പരാതിയിൻ മേലായിരുന്നു ഇയാളെ പൊലീസ് പിടികൂട്ടി അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ സമീപത്തെ പള്ളിയിൽ നമസ്കരിക്കാനെത്തിയ സമയത്ത് 56 വയസുകാരനായ ഇയാൾ ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഭാഗമായി സ്‌കൂൾ പൂട്ടുന്നതിന് മുൻപായിരുന്നു സംഭവം നടന്നത്.
വിദ്യാർഥിനികൾ അധ്യാപികമാരോട് ഈ വിവരം പറയുകയും അവർ പ്രധാനാദ്ധ്യാപകനോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇ -മെയിൽ വഴി പ്രധാനാദ്ധ്യാപകൻ എടവണ്ണ പൊലീസിൽ പരാതി സമർപ്പിച്ചത്. ലോക്ക്ഡൗണായതിനാലും താൻ സ്വയം നിരീക്ഷണത്തിലായതിനാലുമാണ് പരാതി തരാൻ വൈകിയതെന്ന് പ്രധാനാദ്ധ്യാപകൻ വ്യക്തമാക്കി.