ന്യൂയോർക്ക് : കൊവിഡ് വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും വുഹാനിലെ യഥാർത്ഥ അവസ്ഥയും മറച്ചുവച്ച ചൈനയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജർമ്മനി. കൊവിഡ് വൈറസ് അതീവ അപകടകാരിയാണെന്ന സത്യവും വുഹാനിലെ സ്ഥിതിയും മറച്ചുവച്ചതിന് ചൈനയോട് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് ജർമ്മനി നോട്ടീസ് അയച്ചത്.
കൊവിഡ് 19 മൂലം രാജ്യത്തുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമായി 149 ബില്യൺ യൂറോ (ഇന്ത്യന്‍ 12 ലക്ഷം കോടി രൂപ) നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ഇന്ന് ചൈനയ്ക്ക് വിശദമായ ബിൽ അയച്ചു.
ഇത് ആദ്യഘട്ട ഏകദേശ വിലയിരുത്തലാണെന്നും വിശദമായ കണക്കെടുപ്പിനുശേഷം കൃത്യമായ നഷ്ടപരിഹാരം വീണ്ടും സമർപ്പിക്കുമെന്നും ജർമ്മൻ സർക്കാർ വ്യക്തമാക്കി.
ജർമ്മനിയിൽ ഇതുവരെ കൊവിഡ് ബാധിച്ചവർ 1.45 ലക്ഷവും മരണം 4642 പേരുമാണ്.
കൊവിഡ് വൈറസ് അതീവ അപകടകാരിയാണെന്ന സത്യം ചൈനീസ് സർക്കാരും ശാസ്ത്രജ്ഞരും വളരെ മുൻപ് തന്നെ അറിഞ്ഞിരുന്നതാണ്. എന്നാൽ നിങ്ങളത് ലോകത്തുനിന്നൊളിപ്പിച്ചുവച്ചു.
മറ്റുരാജ്യങ്ങളിലെ ശാസ്ത്രജ്ഞർ അടക്കമുള്ളവർ വുഹാനിലെ സ്ഥിതിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ നിങ്ങളൊരു മറുപടിയും തന്നില്ല. സത്യം വെളിപ്പെടുത്തുന്നത് നിങ്ങളുടെ രാജ്യത്തിന് അപമാനകരമാകുമെന്ന് കരുതി. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള നഷ്ടത്തിന് ചൈന ഉത്തരവാദികളാണ് എന്നാണ് ജർമ്മനി നോട്ടീസിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്.