shell

ശ്രീനഗർ: ലോകം കൊവിഡ് ആശങ്കയിൽ നിൽക്കുമ്പോൾ നിയന്ത്രണ രേഖയിൽ കനത്ത ഷെല്ലാക്രമണവുമായി പാകിസ്ഥാൻ. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയോട് ചേർന്ന സൈനിക പോസ്റ്റുകളിലും ഗ്രാമങ്ങളിലും പാകിസ്ഥാൻ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു. ഇന്നലെ രാവിലെ 11.20 ഓടെയാണ് പാകിസ്ഥാൻ വെടിനിറുത്തൽ ലംഘനത്തിന് തുടക്കമിട്ടത്. ആദ്യം വെടിയുതിർക്കുകയും കെർണി മേഖലയിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.