തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിന് 2.39 ലക്ഷം കിടക്കകൾ സ്ഥാപിക്കാനുള്ള കേന്ദ്രങ്ങൾ സർക്കാർ കണ്ടെത്തിക്കഴിഞ്ഞു. 1.52 ലക്ഷം കിടക്കകൾ ഇപ്പോൾത്തന്നെ തയ്യാറാണ്. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള മുറികൾക്ക് പുറമെ 47 സ്‌റ്റേഡിയങ്ങളും ക്വാറന്റൈൻ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ 20,000 കിടക്കകൾ ഒരുക്കും.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം, എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്‌റ്റേഡിയം എന്നിവയും തിരഞ്ഞെടുത്തിട്ടുണ്ട്. ദുരന്തനിവാരണ അതോറിട്ടിയും പി.ഡബ്ല്യു.ഡിയും ചേർന്നാണ് സജ്ജീകരണങ്ങൾ ഒരുക്കുക.