07-fish
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ജി.ശ്രീകുമാർ, ആദർശ് വിജയ് എ.എ അനസ്, ശ്രീലക്ഷ്മി, അഫീലാ യൂനസ് ഫിഷറീസ് എസ് ഐ ദീപു.എം, എച്ച് ഐ മാരായ ജയിൻ, സന്തോഷ് കുമാർ.പി എന്നിവർ പരിശോധനനടത്തുന്നു.

ചെങ്ങന്നൂർ: കല്ലിശേരി എം.സി റോഡരികിൽ പറയുനകുഴിലെ വഴിയോര കടകളിൽ നിന്ന് രണ്ടു മാസത്തോളം പഴക്കമുള്ള 300 കിലോ മത്സ്യം പിടിച്ചെടുത്തു.ആലപ്പുഴ ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ഇരമല്ലിക്കര ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു . കല്ലിശേരി സ്വദേശികളായ സജി വർഗീസ്,രാജേഷ് എന്നിവരുടെ കടകളിൽ നിന്നാണ് മീൻ പിടിച്ചെടുത്തത്. കടകൾ അടച്ചുപൂട്ടാൻ ആർ.ഡി.ഒ ജി.ഉഷാകുമാരി നിർദ്ദേശം നൽകി. പഴക്കംചെന്ന മത്സ്യം വിൽക്കുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴജില്ല ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ ജി.ശ്രീകുമാർ,ആദർശ് വിജയ് ,​എ.എ അനസ് ,ശ്രീലക്ഷ്മി, അഫീലാ യൂനസ് ഫിഷറീസ് ,​ എസ് ഐ ദീപു.എം ,​ ഇരമല്ലിക്കര ആരോഗ്യവിഭാഗം എച്ച് ഐ മാരായ ജയിൻ, സന്തോഷ് കുമാർ.പി.ജെ എച്ച്.ഐ മാരായ ഷഹന,ഷീജ പഞ്ചായത്ത് മെമ്പർമാരായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനു തെക്കടത്ത് ചെങ്ങന്നൂർ സബ് ഇൻസ്‌പെക്ടർ എസ്.വി ബിജു തുടങ്ങിയവർ പങ്കെടുത്തു.