08-sidharth
കാർട്ടൺ കവറിൽ തേര് നിർമ്മിക്കുന്ന സിദ്ധാർത്ഥ്

ചെങ്ങന്നൂർ: കോവിഡ് 19 വ്യാപനത്തെത്തുടർന്നുള്ളലോക് ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കത്തിൽ,ഗൂഗിളിലും മൊബൈൽ ഗയിം എന്നീ ഇന്റർനെറ്റുകളിലും,ടെലിവിഷൻ,വീഡിയോ ഗയിം ,തുടങ്ങിയ തുടങ്ങിയവയിൽ മുഴുകി കഴിയുമ്പോൾ അതിൽ നിന്നും വ്യത്യസ്തനാവുകയാണ് സിദ്ധാർത്ഥ് എസ്.പിള്ള.കാർട്ടൺ കവറും,വെള്ളപേപ്പറും,തടിക്കഷണങ്ങളും ഉപയോഗിച്ച് തേര് ഒരുക്കിയാണ് സിദ്ധാർത്ഥ് വ്യത്യസ്തനായത്.ജ്യേഷ്ഠൻ സൗരവ് ചെട്ടികുളങ്ങര അശ്വതി കെട്ടുകാഴ്ചയുമായി ബന്ധപെട്ട് മുൻ വർഷങ്ങളിൽ തേര് നിർമ്മിക്കുമായിരുന്നു.ഇത്തവണ ഉത്സവം ഇല്ലാത്തതിനാൽ അതിൽ നിന്നും പിൻമാറി.ലോക് ഡൗൺപ്രഖ്യാപിച്ചതോടു കൂടി സിദ്ധാർത്ഥ് ഒരാഗ്രഹത്തിന്റെ പേരിൽ തുടക്കമിട്ടതാണ്. ഇതിന്റെ നിർമ്മാണത്തിനുള്ള അസംസ്‌കൃത സാധനങ്ങൾ ഫാൻസി കടകളിൽ ലഭിക്കുമെങ്കിലും കടകൾ തുറക്കാത്തത് ബുദ്ധിമുട്ടിലാക്കി.ഇതിനു പരിഹാരമായി വീട്ടിലുള്ള കാർട്ടൺ ബോക്സിന്റെ കവറും,വെള്ളപേപ്പറും, തടിക്കഷണങ്ങളും മറ്റും ഉപയോഗിക്കുവാൻ തയ്യാറായിസിദ്ധാർത്ഥ് തേര് നിർമ്മാണം പൂർത്തീകരിച്ചത്. വണ്ടി കൂട്ടിന് മാത്രമാണ് തടിയുപയോഗിച്ചത്,മേൽക്കൂടാരം,രണ്ട് ചരിവുതട്ട്, ആറ് തട്ട്, അച്ചുതണ്ട്,എന്നിവ കാർട്ടൺ കവറും,നാമ്പ് പെൻസിലു കൊണ്ട് നിർമ്മിച്ചു.തേരിന്റെ ഏറ്റവുംഭംഗിയേറി ഭാഗമാണ് വൈരക്കൊടിയും,തൂക്കും അത് വെള്ള പേപ്പറിൽ വരച്ച ഡിസൈൻ ചെയ്ത ശേഷം അതിൽ സ്‌കെച്ച് ഉപയോഗിച്ച് കളർ കൊടുത്ത് വെട്ടി ഒട്ടിക്കുകയായിരുന്നു. രണ്ട് അടി ഉയരുള്ള തേര് ഉണ്ടാക്കാൻ 15 ദിവസമാണ് സിദ്ധാർത്ഥിന് വേണ്ടി വന്നത്.

തേടിയെത്തിയത് നിരവധി സമ്മാനങ്ങൾ

റവന്യു ജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കരവിരുതിന് പ്രോത്സാഹനമായി അമ്മ സുമ ഒപ്പമുണ്ട്.തട്ടാരമ്പലം മറ്റം വടക്ക് ചാങ്ങയിൽ വിഷ്ണുഭവനത്തിൽ സതീഷ് സുമ ദമ്പതികളുടെ മകനും മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ് സിദ്ധാർത്ഥ്.സഹോദരൻ സൗരവ് എസ്.പിള്ള പ്ലസ്വൺ വിദ്ധ്യാർത്ഥി (ഗവ.ബോയ്സ് എച്ച്.എസ്.എസ് മാവേലിക്കര).