ഈ ലോക്ക് ഡൗൺ കാലത്ത് മറ്റെല്ലാ മേഖലകളേയും പോലെ ചലച്ചിത്ര മേഖലയും നിശ്ചലമാണ്. സിനിമാക്കാരെല്ലാം അവരവരുടെ വീടുകളിലാണ്. അങ്ങനെ ലോക്ക് ഡൗൺ സമയത്ത് അപ്രതീക്ഷിതമായി തനിക്ക് വന്ന മോഹൻലാലിന്റെ ഫോൺ കോളിനെക്കുറിച്ച് നടൻ സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. " മകൻ അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു" എന്ന വാചകത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
മകൻ (പുലിമുരുഗൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു.
മലയാളത്തിന്റെ അഭിമാനം. പത്മശ്രീ മോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ…… സന്തോഷം അടക്കാൻ പറ്റുന്നില്ല………..മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ.
ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു… ലാലേട്ടന്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപരം സന്തോഷം എന്താ വേണ്ടത്.
എന്റെ സ്വപ്ന പദ്ധതിയെ പറ്റി( നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു.
അതിന്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ലാലേട്ടൻ ഓർത്ത് ചോദിക്കുന്നു .നാടകത്തെ കുറിച്ച് അന്വഷിക്കുന്നു.എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങൾ. സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാറെ ,റാമിനെ, എമ്പുരാനെ, ബറോസിനെ …..etc അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ……
ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവൻ ചേട്ടൻ , സലിംകുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു.
സഹപ്രവർത്തകരോടുള്ള കരുതൽ…ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ.. നമ്മളീ കാലത്തെ അതിജീവിക്കും..
മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും. സന്തോഷ് കീഴാറ്റൂർ കുറിച്ചു. ലോക്ക് ഡൗൺ കാലത്ത് സ്വന്തം പ്രദേശത്തെ കൊവിഡ് ബോധവത്കരണ കോൾ സെന്ററിലും സന്തോഷ് കീഴാറ്റൂരിന്റെ സാന്നിധ്യമുണ്ടായിരുന്നു.