തൃശൂർ: ജില്ലയിൽ വീടുകളിൽ 8138 പേരും ആശുപത്രികളിൽ 10 പേരും ഉൾപ്പെടെ ആകെ 8148 പേർ നിരീക്ഷണത്തിൽ. ബുധനാഴ്ച ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന് പേരെ വിടുതൽ ചെയ്തു. രോഗബാധിതനായി ആശുപത്രിയിൽ തുടരുന്നത് ഒരാൾ മാത്രം.
ബുധനാഴ്ച 3 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 919 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 908 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 11 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 165 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ഇന്നലെ 78 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവത്കരണവും നൽകി. 1495 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 925 പേരെയും മത്സ്യചന്തയിൽ 325 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 58 പേരെയും സ്‌ക്രീൻ ചെയ്തു.
അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിലും അഗതികളെ പാർപ്പിച്ചിട്ടുള്ള ഇടങ്ങളിലും സ്‌ക്രീനിംഗും ബോധവത്കരണവും തുടരുന്നു. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പല ഭാഗങ്ങളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.