alencherry

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധവാരാചരണ ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. ഇതു സംബന്ധിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ പുറത്തിറങ്ങി.പള്ളികളിലെ ശുശ്രൂഷകളിൽ അഞ്ചിലധികം പേരെ പങ്കെടുപ്പിക്കരുതെന്നും കഴിയുമെങ്കിൽ ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മെത്രാന്മാർക്കും വൈദികർക്കും ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. എന്നാൽ, ഇതിൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ പാടില്ല.പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ ഒഴിവാക്കണം.
പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ട. പെസഹാവ്യാഴത്തിന് ഭവനങ്ങളിൽ നടത്താറുള്ള അപ്പംമുറിക്കൽ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.ദുഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിർപ്പു ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ല. പകരം ഈസ്റ്റർ ദിവസം കുർബാന അർപ്പിച്ചാൽ മതിയാകുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.