lock-down-

ദുബായ്: കൊവിഡിൻെറ പശ്ചാത്തലത്തിൽ നിർമ്മാണ. പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചതിനാൽ ദുബായിലെ ഏ​റ്റവും വലിയ നിർമ്മാണ കമ്പനിയായ എമാർ പ്രൊപ്പർട്ടീസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.

സീനിയർ മാനേജർമാർക്ക് 50 ശതമാനം വേതനമാണ് ലഭിക്കുക. മിഡിൽ മാനേജ്‌മെന്റ് ജീവനക്കാരുടെ 40 ശതമാനം വേതനം വെട്ടിക്കുറയ്ക്കും. ജൂനിയർ എംപ്ലോയീസിന്റെ 30 ശതമാനം വേതനവും കുറയ്ക്കും. കമ്പനി ചെയർമാന്റെ ഒരു മാസത്തെ ശബളം പൂർണ്ണമായും ഉപേക്ഷിച്ചു.

ഏപ്രിൽ ഒന്ന് മുതലുള്ള വേതനമാണ് കുറയ്ക്കുക. കമ്പനിക്ക് ഇന്ത്യയിൽ ഗുരുഗ്രാമിൽ ഓഫീസുണ്ട്. ആഗ്ര, ലക്നൗ, ഡൽഹി ,ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ റസിഡൻഷ്യൽ പ്രൊപ്പർട്ടിയുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.ജി.എഫ് കമ്പനിയുമായി നേരത്തെ എമാർ ഗ്രൂപ്പ് യോജിച്ച് പ്രവർത്തിച്ചിട്ടുണ്ട്.