mary

പാറശാല: ചാരായം വാറ്റുന്നതിനിടെ വീട്ടമ്മയെ എക്സൈസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന മകൻ ഓടിക്ഷപ്പെട്ടു. അമ്പൂരി പന്ത ചീലാന്തിക്കുഴിയിൽ മേരിബേബിയാണ് പിടിയിലായത്. വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടെയാണ് മേരി ബേബി പിടിയിലായത്. വാറ്റ് നടക്കുന്ന സമയത്താണ് എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. വീട്ടിൽ നിന്ന് മൂന്ന് ലിറ്രർ ചാരായവും 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
ലോക്ക് ഡൗണിൽ മദ്യശാലകൾ അടച്ച് പൂട്ടിയ ഉടൻ വാറ്റ് ആരംഭിച്ചതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. മേരിബേബി എക്‌സൈസിന്റ നിരീക്ഷണത്തിലായിരുന്നു. കാട്ട്‌നെല്ലിക്ക,കാട്ടുമരങ്ങളുടെ തോലി അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നുവാറ്റ് . കാട്ട് നെല്ലിക്കയും ആയുർവേദ മരുന്നുകളും ഉപയോഗിച്ച് വാറ്റിയതെന്ന പേരിൽ ഒരുകുപ്പി ചാരായത്തിന് 1500 രൂപ മുതൽ 2000 രൂപക്ക് വരെയാണ് വിൽപ്പന നടത്തിയിരുന്നത്. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടർ പി. എൽ ഷിബുവിന്റെ
നേതൃത്വത്തിലായിരുന്നു റെയ്ഡ്.എക്‌സൈസ് സംഘത്തെ കണ്ടയുടൻ ഓടി രക്ഷപ്പെട്ട മകൻ അനിൽകുമാറിന് വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ , സി ഇ ഒ മാരായ വി.ശശി, അഖിൽ, വിജേഷ്, ഹരിപ്രസാദ് എന്നിവർ റെയിഡിൽ പങ്കെടുത്തു.