ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന മറ്റൊരു സാമ്പത്തിക പാക്കേജുകൂടി കേന്ദ്ര സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിച്ചേക്കും. ഇടത്തരം ബിസിനസുകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കുള്ള ആനുകൂല്യം, പൊതുമേഖല ബാങ്കുകളുടെ മൂലധനവര്‍ധന എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാകും പാക്കേജെന്ന് ബാങ്ക് ഓഫാ അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു.
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വ്യക്തികളെയും പാവപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ 1.75 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. അതുപര്യാപ്തമല്ലെന്ന് വിവിധ വിഭാഗങ്ങളില്‍നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ജൂണ്‍-ഒക്ടോബര്‍ പാദത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വീണ്ടും കാല്‍ശതമാനം കുറവുവരുത്തിയേക്കുമെന്നും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. കഴിഞ്ഞമാസം ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവുവരുത്തിയിരുന്നു.