ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 738 ആയി. കഴിഞ്ഞ 21 ദിവസത്തിനിടയിൽ 344 ഫലങ്ങൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർഫ്യൂ നീട്ടാനാണ് സാദ്ധ്യത. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ 101കോടി രൂപ അനുവദിച്ചു. കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി 4 ലക്ഷം റാപ്പിഡ് കിറ്റുകൾ വാങ്ങി. പത്താം ക്ലാസിലെ പരീക്ഷ നടത്തണോ എന്ന് സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ചത് ആരെങ്കിലും മറച്ചുവച്ചാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.