covid-

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കാസർകോട് 14 പേർ രോഗമുക്തരായി. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗി ഉൾപ്പടെ 14 കാസർകോട് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിടുന്നത്. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് ആറ് പേരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശി മാത്രം ആശുപത്രി വിടുന്നത്.

സംസ്ഥാനത്തെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോഗിയായ കളനാട് സ്വദേശിയുടെ സാമ്പിൾ പരിശോധന ഫലം വിലയിരുത്തി മെഡിക്കൽ ബോർഡാണ് ഡിസ്ചാർജിന് അനുമതി നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള ഏഴ് കാസർകോട് സ്വദേശികളും ഇന്ന് ആശുപത്രി വിട്ടു. രോഗം ഭേദമായതോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സായിലുള്ള എട്ട് കാസർകോട് സ്വദേശികളും ഇന്ന് ആശുപത്രി വിടും.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്ന് മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർ ആശുപത്രി വിട്ടത്. നിലവിൽ 161 പേരാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയിരുന്നത്.