covid-19

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയാൽ കൊവിഡ് വ്യാപനത്തിന് ഇടയാകുമെന്ന് ലോക ബാങ്കിന്റെ വിലയിരുത്തൽ. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഇന്ത്യയിലെ പല കുടിയേറ്റ പ്രദേശങ്ങളിലും കൊവിഡ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള ദക്ഷിണേഷ്യയിലെ നഗരപ്രദേശങ്ങളിൽ കൊവിഡ് പകരുന്നത് തടയുക എന്നത് വലിയ വെല്ലുവിളിയാണെന്നെന്നും ചേരിനിവാസികൾക്കിടയിൽ പകർച്ചവ്യാധി പെട്ടെന്ന് പടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യയുടെ ഏറ്റവും വലിയ നേട്ടമെന്നത് അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് 65 വയസിനുള്ളവരുടെ ജനസംഖ്യ കുറവാണ് എന്നതാണ്. ഇത് മരണനിരക്ക് കുറയ്ക്കുന്നുണ്ടെന്നത് വാസ്തവമാണ്. ലോക്ക് ഡൗൺ ഉപഭൂഖണ്ഡത്തിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.