ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നാല് ശതമാനം അധിക ക്ഷാമബത്ത ഉടൻ നൽകില്ല. ഇതിനായി ഉത്തരവിറക്കുന്നത് കേന്ദ്രം വൈകിപ്പിക്കും എന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നീക്കിവയ്ക്കേണ്ടിവരുന്നതിനാലാണിത്. കൂടുതൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ പ്രതീക്ഷിക്കണം എന്ന മുന്നറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം 13ആണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17ൽ നിന്ന് 21 ശതമാനമായി കൂട്ടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.
ഇപ്പോൾ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവൻസുകളിൽ മാറ്റമുണ്ടാവില്ല. എന്നാൽ ഇതിന് പുറമെയുള്ള പ്രത്യേക അലവൻസുകളും കുറച്ചുകാലത്തേക്ക് നൽകില്ല. ഇക്കാര്യം അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും കത്തയച്ചിട്ടുണ്ട്.