
തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാർ വിഷയത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. കാരാറിൽ ദുരൂഹത തുടുരുന്നുവെന്നും ജനങ്ങളുടെ സംശയം ദൂരീകരിക്കേണ്ട് മുഖ്യമന്ത്രിയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാട്ടിലെ പൗരന്മാരുടെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാൻ ഒരുങ്ങുന്നത്. നിയമവകുപ്പാണ് കരാർ തയ്യാറാക്കേണ്ടത്. എന്നാൽ ബന്ധപ്പെട്ട ഒരു വകുപ്പും കരാർ കണ്ടിട്ടില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുമ്പോൾ ഇത് സംബന്ധിച്ച് ഫയൽ ഒന്നും സർക്കിരിന്റെ കയ്യിലില്ലെന്നത് ദുരൂഹത കൂട്ടുകയാണ്.സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാത്തതാണ് കരാർ. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഇവിടെ കരാർ ഉണ്ടാക്കാനാവുമോ?. ഇതിന് എവിടെനിന്ന് അധികാരം കിട്ടി?മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായില്ല.ഉത്തരം മുട്ടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊഞ്ഞനംകുത്തുകയാണ് ഉമ്മൻചാണ്ടി പറഞ്ഞു.