തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ ഡാറ്റ ഇടപാടില്‍ പരിശോധന നടത്താന്‍ തീരുമാനിച്ച് സംസ്ഥാന സർക്കാർ. രണ്ടംഗ സമതിയാണ് പരിശോധന നടത്തുക. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരാണ് സമിതിയിലുള്ളത്. ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായി മാധവന്‍ നമ്പ്യാരുമാണ് സമിതി അംഗങ്ങള്‍.
നടപടിക്രമങ്ങളില്‍ വീഴ്ചവന്നോ, വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവര്‍ പരിശോധിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഇടപാട് നിയമവകുപ്പിനെ അറിയിച്ചോയെന്നും ഐടി സെക്രട്ടറി ഏകപക്ഷീയമായിട്ടാണോ കാര്യങ്ങള്‍ നടത്തിയതെന്നും സമിതിയുടെ പരിശോധനാ വിഷയങ്ങളില്‍പ്പെടും. 15 ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് നല്‍കണം.