ലക്നൗ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച ബി.ജെ.പി നേതാവ് ഉൾപ്പെടെ ഇരുപതുപേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ഇവിടെ ക്രിക്കറ്റ് മത്സരം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് മത്സരം അവസാനിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു.
ബി.ജെ.പി നേതാവായ സുധീർ സിംഗാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എപ്പിഡമെക് ആക്ട് പ്രകാരമാണ് കേസ്. സുധീറിനെ കൂടാതെ ഇയാളുടെ കുടുംബാംങ്ങളായ ചിലർക്കെതിരെയും ഗ്രാമത്തിലുള്ള മറ്റ് ചിലർക്കെതിരെയുമാണ് കേസ്.
അതേസമയം, ബാരാബങ്കിയില്‍ കൊവിഡ് ബാധിച്ചയാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നിലവില്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ ഇല്ലാത്ത യുപിയിലെ 11 ജില്ലകളില്‍ ഒന്നാണ് ബാരാബങ്കി. എങ്കിലും, കൊവിഡ് പടരാതിരിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും പ്രദേശത്ത് പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.