നെയ്യാറ്റിൻകര: 12 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കാട്ടാക്കട മണ്ണൂർക്കര കൊട്ടൂർ മാങ്കുടി വില്ലുചാരി ചരുവിള വീട്ടിൽ മോഹനൻ (62) പിടിയിലായി. സഹായി മണ്ണൂർക്കര കോട്ടൂർ മുണ്ടണിനട വട്ടകരിക്കം വീട്ടിൽ സാമുവേൽ (47) ഓടി രക്ഷപ്പെട്ടു.
പെരുമ്പഴുതൂർ ഭാഗത്ത് നിന്ന് രണ്ട്ലിറ്റർ ചാരായവുമായി വിൽപനയ്ക്കെത്തിയതായിരുന്നു ഇവർ.
കോട്ടൂർ ഭാഗത്തു നിന്നാണ് ഇവർ ചാരായം കൊണ്ടുവന്നത്. തുടർന്ന് പ്രതിയുമായി കോട്ടൂരിൽ എത്തിയ പൊലീസ് വ്യാജ വാറ്റു കേന്ദ്രം കണ്ടെത്തുകയായിരുന്നു. ചാരായം വാറ്റുകയായിരുന്ന കിങ്ങിണി എന്ന സാമുവേൽ ഓടി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ മാത്രം രണ്ടാഴ്ചയ്ക്കകം 13പേർക്കെതിരെ 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 11പേരെ അറസ്റ്റുചെയ്തു . 39.5ലിറ്റർ ചാരായം,695ലിറ്റർ കോട, വാറ്റുപകരണങ്ങൾ, രണ്ട് സ്കൂട്ടർ എന്നിവ പിടിച്ചെടുത്തിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, വിനോദ്, ശങ്കർ, പ്രശാന്ത് ലാൽ, രാജേഷ് പി. രാജൻ, ബിജുകുമാർ, വിപിൻ എന്നിവരടങ്ങിയ സംഘമാണ് ചാരായം പിടിച്ചത്.