തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നതായി സംശയം. രോഗികളെയും രോഗമുക്തരെയും ചിലർ ഫോണിലൂടെ ബന്ധപ്പെട്ടതാണ് സംശത്തിനിടയാക്കിയത്. കൊറോണ സെല്ലിൽ നിന്നെന്നുപറഞ്ഞാണ് ചില വിളികൾ എത്തിയത്.കാസർകോട്ട് രോഗം ഭേദമായവരെ വിളിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. തുടർ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ എത്താനായിരുന്നു നിർദ്ദേശം. ഇതിനൊപ്പം മറ്റുചില ഇടങ്ങളിൽ നിന്നും വിളി എത്തുന്നുണ്ട്. തിരിച്ചുവിളിക്കാനാവാത്ത നമ്പരുകളിൽ നിന്നാണ് വിളികളേറെയും.
രോഗികളെ വിളിക്കാൻ തങ്ങൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരും ചതിക്കുഴിയിൽ വീഴരുതെന്നും വിവരങ്ങൾ ഒന്നും കൈമാറരുതെന്നുമാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്.