ആറ്റിങ്ങൽ: ചാരായം വാറ്റി വില്പന നടത്തിയ നാലുപേരെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. ഇളമ്പ നെല്ലിമൂട് സെലിൻ നിവാസിൽ മണികണ്ഠൻ എന്നു വിളിക്കുന്ന സതീശൻ( 60), സതീശന്റെ മകൻ സജി ( 30), നെല്ലിമൂട് പൂവൻകോട് ക്ഷേത്രത്തിന് സമീപം കൊടിക്കോണത്ത് വീട്ടിൽ അരുൺ(30), കരിക്കകംകുന്ന് മൊബൈൽ ടവറിനു സമീപം ചരുവിള പുത്തൻ വീട്ടിൽ രജിത് കുമാർ(39) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ബി. അശോക് കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ സി.ഐ ദിപിൻ, എസ്.ഐ സനൂജ്, എ.എസ്.ഐമാരായ ശ്രീനിവാസൻ, ഷിനോദ്, സുരേന്ദ്രൻ, എസ്.സി.പി.ഒ അജിത് കുമാർ, സി.പി.ഒ അനീഷ്, ബിജു, ഡ്രൈവർ അനിഷ് കുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് കോടയും വാറ്റ് ഉപകരണങ്ങളും ചാരായവും പിടിച്ചെടുത്തു. കോടതി ഇവരെ റിമാൻഡു ചെയ്തു.