കുതിരപ്പന്തി ഓവർ ബ്രിഡ്ജിൽ ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി
ആലപ്പുഴ : ആലപ്പുഴ ബൈപാസിൽ കുതിരപ്പന്തി ഭാഗത്തെ ഓവർ ബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ അനുമതിനൽകിയതായി മന്ത്റി ജി.സുധാകരൻ അറിയിച്ചു. ബൈപാസിന്റെ ഭാഗമായ രണ്ട് റെയിൽവേ ഓവർബ്രിഡ്ജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നയിച്ചിരുന്ന സാങ്കേതികമായ പ്രശ്നങ്ങൾ പരി
ഹരിച്ച് മാളികമുക്കിലെ ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു.
കുതിരപ്പന്തി ഭാഗത്തെ ഓവർബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ ഉന്നയിച്ചിരുന്ന സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നെങ്കിലും ഗർഡറുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഇക്കാര്യം കാട്ടി നിരവധി തവണ റെയിൽവേ മന്ത്റിയ്ക്കും റെയിൽവേ ബോർഡ് ചെയർമാനും കത്തയക്കുകയും ഉദ്യോഗസ്ഥതലത്തിൽ സമ്മർദ്ദം ചലുത്തുകയും ചെയ്തതിന്റെ ഫലമായാണ് ഇപ്പോൾ അനുമതി ലഭിച്ചതെന്ന് മന്ത്റി അറിയിച്ചു. ഗർഡറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ എത്രയും വേഗം തുടങ്ങും.
ജംഗ്ഷൻ വികസനം
അവസാനഘട്ടത്തിൽ
രണ്ട് മാസം കൊണ്ട് ഓവർബ്രിഡ്ജിന്റെ ജോലികൾ പൂർത്തീകരിക്കാൻ കഴിയും. കളർകോട്, കൊമ്മാടി ജംഗ്ഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ 70 ശതമാനം പൂർത്തിയായി. എത്രയും വേഗം ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് ആഗസ്റ്റിൽ നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
''ഗർഡറുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയ റെയിൽവേയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു
മന്ത്റി ജി.സുധാകരൻ