കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 485 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ 18 റോഡുകൾക്കാണ് അനുമതി ലഭ്യമായത്.ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച റോഡുകൾ ഉടൻ പണികളാരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എ.എൽ.എ അറിയിച്ചു.
അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഏക്കുന്നം - കോട്ടച്ചിറ റോഡ് 40 ലക്ഷം രൂപ, ചെട്ടിനട - വലിയപ്പാറ റോഡ് 25 ലക്ഷം, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചെട്ടിനട - കുന്നേലം - വലിയപ്പാറ റോഡ് - 25 ലക്ഷം, വളവുംപടി - കനാൽ ബണ്ട് റോഡ് - 25 ലക്ഷം, പുക്കാട്ടുമാരി - വള്ളിക്കാട്ടു - കുഞ്ച റോഡ് - 20 ലക്ഷം, മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുടക്കുഴ - പാണ്ടിക്കാട് റോഡ് - 15 ലക്ഷം, നെടുങ്കണ്ണി - ചൂരമുടി റോഡ് - 25 ലക്ഷം, പാറ - കുറുപ്പംകുന്ന് റോഡ് - 12 ലക്ഷം, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കൊടുവേലിപ്പടി - കൂടാലപ്പാട് റോഡ് - 25 ലക്ഷം, ഒക്കൽ ഗ്രാമപഞ്ചായത്തിലെ ഒക്കൽ അമ്പലം - ചേലമറ്റം അമ്പലം ആർച്ച് റോഡ് - 75 ലക്ഷം, രായമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുവഴി കവല - തുരുത്തിപ്ലി റോഡ് - 30 ലക്ഷം, പുത്തൂരാൻ കവല - പുളിയാമ്പിള്ളി നാല് സെന്റ് കോളനി റോഡ് - 15 ലക്ഷം, പുല്ലുവഴി - കല്ലിൽ അമ്പലം - പണിക്കരമ്പലം കനാൽ ബണ്ട് റോഡ് - 22 ലക്ഷം, വെങ്ങോല ഗ്രാമപഞ്ചായത്തിലെ ആനിക്കാമറ്റം - വല്ലൂരാൻ റോഡ് - 25 ലക്ഷം, എം.എച്ച് കവല - വെട്ടിക്കാട്ടുക്കുന്ന് റോഡ് - 20 ലക്ഷം, കോപ്രാമ്പി റോഡ് - 15 ലക്ഷം, വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ നെടുങ്ങപ്ര - ചൂരത്തോട് റോഡ് - 50 ലക്ഷം, കനാൽ പാലം - അശമന്നൂർ റോഡ് - 35 ലക്ഷം രൂപ എന്നിവയ്ക്കാണ് ഭരണാനുമതി ലഭ്യമായത്.