magarinside
ഐ.എൻ.എസ് മഗറിൽ പ്രവാസികൾക്ക് ഒരുക്കിയ സൗകര്യങ്ങൾ

കൊച്ചി: കൊവിഡിൽ കുടുങ്ങിയ 202 ഇന്ത്യക്കാരുമായി നാവികസേനയുടെ രണ്ടാമത്തെ യുദ്ധക്കപ്പൽ ഐ.എൻ.എസ് മഗർ മാലദ്വീപിൽ നിന്ന് ഇന്നലെ രാത്രി യാത്ര പുറപ്പെട്ടു. നാളെ കൊച്ചിയിലെത്തും.

172 പുരുഷന്മാരും, 26 വനിതകളും കപ്പലിലുണ്ട്. രണ്ട് പേർ ഗർഭിണികളാണ്.

ചെറുവിമാനങ്ങളും ഹെലികോപ്ടറുകളും ഇറങ്ങാൻ ഉപയോഗിക്കുന്ന കപ്പലാണ് മഗർ. കൊച്ചിയിലെ ദക്ഷിണ നാവികത്താവളം കേന്ദ്രമായാണ് പ്രവർത്തനം. യാത്രക്കാർക്കായി ബാഗേജുകൾ കയറ്റാനും മരുന്നുകൾ ശേഖരിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയാണ് പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മാലദ്വീപിലെത്തി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കും. ഭക്ഷണവും കുടിവെള്ളവും ശേഖരിച്ചിട്ടുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക ഭക്ഷണസൗകര്യവും ഒരുക്കി. ഡൈനിംഗ് ഹാൾ, ശുചിമുറികൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ തിരിച്ചിട്ടുമുണ്ട്.