കൊച്ചി : നാട്ടിലേക്ക് മടങ്ങാതെ കേരളത്തിൽ തങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണത്തിന് ബുദ്ധിമുട്ടുകയാണെന്ന അമിക്കസ് ക്യൂറിയുടെ വിശദീകരണത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സമൂഹ അടുക്കളകൾ നിറുത്തലാക്കിയതോടെ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തൊഴിലാളികൾ ബുദ്ധിമുട്ടിലാണെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അറിയിച്ചു.
അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെന്ന ധാരണ പരന്നതിനാൽ ഇവർക്ക് ആദ്യം ലഭിച്ച ശ്രദ്ധ ഇപ്പോൾ കിട്ടുന്നില്ല. ലോക്ക് ഡൗണിന് തൊട്ടുമുമ്പ് എത്തിയവരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ജോലിക്കു പോകാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.