കൊച്ചി: സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും അടച്ചിടണമെന്ന് ജില്ലാ കളക്‌ടർ എസ്.സുഹാസ് അറിയിച്ചു. വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല.
• പുലർച്ചെ അഞ്ച് മണി മുതൽ രാവിലെ പത്തു മണി വരെയാണ് നിയന്ത്രണം.
•അടിയന്തരാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പൊലീസിന്റെ പാസ് വാങ്ങണം.
•ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതി.
• അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.
• പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്ക് അനുമതിയുണ്ട്.
• മാദ്ധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും.
• കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടരുത്.
• മാലിന്യ നിർമാർജനം, തുടർച്ചയായി പ്രവർത്തിക്കേണ്ട ഫാക്ടറികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
• ആരാധനാലയങ്ങളിൽ പുരോഹിതർക്ക് പോകാം
• ആളുകൾ നടന്നും സൈക്കിളിലും പോകാം.
•ഹോട്ടൽ കൗണ്ടറുകൾ രാവിലെ എട്ടു മണി മുതൽ രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കും.
• ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ.
•തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധിയിലെ റോഡുകളിൽ കഴിഞ്ഞ ഞായറാഴ്ചത്തേതുപോലെ നിയന്ത്രണമുണ്ടാകും.