ഇടുക്കി:സംസ്ഥാനത്ത് നടക്കാനുള്ള എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും സർവകലാശാല ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികളിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു തരത്തിലും മുൻകരുതലുമെടുക്കാതെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതിലൂടെ വിദ്യാർഥികളിൽ ഭീതി ജനിപ്പിക്കാൻ മാത്രമെ സാധിച്ചിട്ടുള്ളുവെന്ന് കഐസ്യു ആരോപിച്ചു. പൊതുഗതാഗതം പുനസ്ഥാപിക്കാത്ത സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാർഥികൾക്ക് എത്താനുള്ള യാത്രാ മാർഗങ്ങളെക്കുറിച്ചും പരീക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഹോസ്റ്റൽ സൗകര്യങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും മുൻകരുതലെടുക്കണം. ആവശ്യമായ മേഖലകളിൽ വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രത്തിലെത്തുന്നതിന് യാത്രാ സൗകര്യം ഏർപ്പെടുത്തുകയും അന്യ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളഇൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷയെഴുതാവുന്ന വിധം പരീക്ഷാ സെന്ററുകൾ ക്രമീകരിക്കാൻ വിദ്യഭ്യാസ വകുപ്പ് തയാറാകണം. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷ തീയതികൾ പിൻവലിച്ച് മുന്നൊരുക്കങ്ങൾ നടത്തി പരീക്ഷകൾ നടത്താൻ സർക്കാർ തയാറാകണമെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആവശ്യപ്പെട്ടു.