കണ്ണൂർ: അടുത്ത ഒരാഴ്ചക്കാലത്തേക്കുള്ള മാംസവില നിശ്ചയിച്ചു. ജില്ലയിൽ പലയിടങ്ങളിലും അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോഴി, ഇറച്ചി വിൽപ്പനക്കാരുമായി എ.ഡി.എമ്മിന്റെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോഴി, മൂരി, പോത്ത് എന്നിവയുടെ വിലയാണ് ഏകീകരിച്ചത്. ഇതുസംബന്ധിച്ച് ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ, ജില്ലാ ഡെപ്യൂട്ടി കൺട്രോളർ ലീഗൽ മെട്രോളജി എസ്.എസ് അഭിലാഷ് , ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ. പി. ധനശ്രീ, കെ.വി സലീം (കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ), പി. സലാം (മീറ്റ് വർക്കേഴ്സ് അസോസിയേഷൻ) എന്നിവർ പങ്കെടുത്തു.
വിലനിലവാരം
കോഴിയിറച്ചി 160 രൂപ
മൂരിയിറച്ചി 270 രൂപ
എല്ലില്ലാത്തത് 320 രൂപ
പോത്തിറച്ചി 300 രൂപ
എല്ലില്ലാത്തത് 350 രൂപ
ജില്ലയിലെ ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയമിച്ചു.
ഇ.പി.മേഴ്സി
എ.ഡി.എം