covid-19

കോഴിക്കോട്: കൊവിഡിനെതിരായ പോരാട്ടത്തിലെ നിശബ്ദ പോരാളികളാണ് ആശാ വർക്കർമാർ. വൈറസ് വ്യാപനം തുടങ്ങിയത് മുതൽ ഇവർ ജാഗകരൂകരാണ്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക, രോഗമുള്ളവരെ കണ്ടെത്തുക തുടങ്ങി പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ജില്ലയിൽ 1600 ആശാവർക്കർമാരാണുള്ളത്.

പ്രവർത്തനം

 രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ

 വയോജനങ്ങളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കും

 ഇവർക്കുള്ള കൊവിഡ് പ്രതിരോധ മരുന്നുകൾ വീടുകളിലെത്തിക്കും

 വാർഡിലെ മാതൃ ശിശു സംരക്ഷണം

 ഗർഭിണികളുടെ കണക്കെടുപ്പും സേവനങ്ങളെത്തിക്കലും

 കിടപ്പുരോഗികൾക്കുള്ള സേവനങ്ങൾ വീടുകളിലെത്തിക്കുന്നു

 വിദേശത്തു നിന്നെത്തിയവർ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവരുടെ വിവരശേഖരണം

 നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്തി വിവരം കൈമാറും

 സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ രോഗലക്ഷണങ്ങളോടെ എത്തുന്നവരെ കണ്ടെത്തൽ

 മഞ്ഞപിത്തം തടയൽ

രണ്ടാഴ്ചയായി ജില്ലയുടെ ചില ഭാഗങ്ങളിൽ പടരുന്ന ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനുമെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും ആശാവർക്കമാരുടേ നേതൃത്വത്തിലാണ് നടക്കുന്നത്. വാർഡ് തലത്തിൽ ബോധവത്കരണം നടത്തി വീടുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാനും ഇവർ നേതൃത്വം നൽകുന്നു.