പുൽപ്പള്ളി: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരപ്പൻമൂല അധികാരത്തിൽ ജെസി ടോമി (46)യാണ് അറസ്റ്റിലായത്.
ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപയും മുള്ളൻകൊല്ലി സ്വദേശിയിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപയും തട്ടി എടുത്തതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ ബത്തേരിയിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പുൽപള്ളി എസ്.ഐ. അജീഷ് കുമാറും സി പി ഒ മാരായ ടോണി, വിനീത് ജെയ്സ് മേരി എന്നിവരും ചേർന്ന് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിന്ന് ചിലരുടെ പാസ്‌പോർട്ടുകൾ അടക്കമുള്ള രേഖകൾ കണ്ടെത്തി.
സമാന രീതിയിൽ സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിൽ നിന്ന് 30 ഓളം പേരിൽ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. കുട്ടു പ്രതികളായി മറ്റു ചിലരും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.