കൽപ്പറ്റ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പുൽപ്പള്ളി കല്ലുവയൽ സ്വദേശിയായ നാൽപതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സെയിൽസ്‌മാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മെയ് 20 നാണ് ജില്ലയിലെത്തിയത്. അന്ന് തന്നെ ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് 12 പേർ ഉൾപ്പെടെ 21 പേർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലുണ്ട്.

അതേസമയം ശനിയാഴ്ച്ച മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുളള മാനന്തവാടിയിലെ എഴ് മാസം പ്രായമായ കുട്ടിയും ലോറി ഡ്രൈവറുടെ മരുമകന്റെ സമ്പർക്ക പട്ടികയിലുളള 36 കാരനായ പനവല്ലി സ്വദേശിയും ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്നെത്തിയ ചീരാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുളള നെൻമേനി സ്വദേശിയായ 29 കാരനുമാണ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് അശുപത്രി വിട്ടത്. ജില്ലയിൽ ശനിയാഴ്ച്ച 178 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ 3628 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 1500 പേർ കൊവിഡ് കെയർ സെന്ററിലാണ് കഴിയുന്നത്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1537 സാമ്പിളുകളിൽ 1336 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1313 എണ്ണം നെഗറ്റീവാണ്. ശനിയാഴ്ച്ച അയച്ച 38 സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 194 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇന്നലെ 30 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച നിരീക്ഷണത്തിൽ കഴിയുന്ന 330 പേർക്ക് കൗൺസിലിംഗ് നൽകി.

കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി
എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാർഡുകളെ കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി. പഞ്ചായത്തിലെ 9,10 വാർഡുകൾ കണ്ടെൻമെന്റ് സോണിൽ തുടരും.