കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായി പ്രവേശിപ്പിക്കപ്പെട്ട 643 പേർ ഉൾപ്പെടെ 7820 പേർ നിരീക്ഷണത്തിൽ. ഇതുവരെ 30,330 പേർ നിരീക്ഷണം പൂർത്തിയാക്കി.

ഇന്നലെ പ്രവേശിപ്പിച്ച 37 പേർ ഉൾപ്പെടെ 114 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 81 പേർ മെഡിക്കൽ കോളേജിലും 33 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 26 പേർ ഡിസ്ചാർജ്ജായി.
പുതുതായി പ്രവേശിപ്പിച്ച 209 പേർ ഉൾപ്പെടെ ആകെ 2251 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 591 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 1635 പേർ വീടുകളിലും 25 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 124 പേർ ഗർഭിണികളാണ്.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ ഇന്നലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സ്‌ക്രീനിംഗ്, ബോധവത്കരണം, ശുചിത്വപരിശോധന തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാനസികസംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ ആറ് പേരെ കൗൺസലിംഗിന് വിധേയരാക്കി. 228 പേർക്ക് ഫോണിലൂടെ സേവനം നൽകി. 2444 സന്നദ്ധസേന പ്രവർത്തകർ 6262 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.