കോട്ടയം: സംശയ രോഗത്തെതുടർന്ന് ഭാര്യയെ അടിച്ചുകൊന്ന യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. നാഗമ്പടം പുകടിമാലിയിൽ സതീഷിനെയാണ് (38) പൊലീസ് നിരീക്ഷണത്തിലാക്കിയത്. ഭാര്യയെ തല്ലിക്കൊന്നശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ഏഴരയോടെ നാഗമ്പടത്തുള്ള വീട്ടിൽവച്ചാണ് സംഭവം.
മിനിയുടെ(46) ചാരിത്രത്തിൽ സംശയം തോന്നിയിരുന്ന സതീഷ് മിക്കപ്പോഴും ഇതേചൊല്ലി വാക്കുതർക്കവും അടിപിടിയും നടന്നിരുന്നാതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ നടന്ന വാക്കുതർക്കത്തെതുടർന്നുള്ള അടിയിൽ ബോധമറ്റ് വീണ മിനി താമസിയാതെ മരിക്കുകയായിരുന്നു. ഇതോടെ സതീഷ് വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇയാൾ തൂങ്ങിയ കയർ അറുത്തുമാറ്റിയശേഷം ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സി.ഐ ക്ലീറ്റസ് കെ.ജോസഫ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മിനിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.