കോട്ടയം: വിവിധ വിദേശ രാജ്യങ്ങളിൽനിന്ന് 12 വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായി
ഇതുവരെ ജില്ലയിൽ മടങ്ങിയെത്തിയത് 224 പേർ. ഇതിൽ 64 ഗർഭിണികളും 10 വയസിനു താഴെയുള്ള 13 കുട്ടികളും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ച യുവതിയും കുട്ടിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പ്രസവസംബന്ധമായ ചികിത്സക്കായി ഒരു ഗർഭിണിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവരിൽ 105 പേർ സർക്കാർ സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രങ്ങളിലും 116 പേർ ഹോം ക്വാറന്റയിനിലുമാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് 1956 വിവിധ ചെക്പോസ്റ്റുകൾ വഴി കേരളത്തിലെത്തി. ഇതുവരെ 3110 പാസുകൾ നൽകി. ഇനി പരിഗണിക്കാൻ 1032 അപേക്ഷകളുണ്ട്.