കോട്ടയം: ജീപ്പും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കടുത്തുരുത്തി ഇരവിമംഗലം കല്ലിരിക്കിൻ കാലായിൽ കെ.സി ബാബു (56), വെള്ളാശേരി കരിയത്ര സുന്ദരേശ് മണി (34) എന്നിവരാണ് മരിച്ചത്.
ടാറിംങ് തൊഴിലാളികളായ ഇവർ സഞ്ചരിച്ച ജീപ്പ് പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അരയൻകാവ് ചാലയ്ക്കപ്പാറയക്ക് സമീപത്ത് ഇന്നലെ രാവിലെ ആറു മണിയോടെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. വൈക്കം സ്വദേശിയായ കരാറുകാരനൊപ്പം തൃപ്പൂണിത്തുറയിലെ റോഡ് ടാറിംങിനായി പോകുകയായിരുന്നു ഇരുവരും. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറിയുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച ജീപ്പിൽ ഇടിക്കുകയായിരുന്നു. ജീപ്പിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്നു ബാബുവും സുരേന്ദ്രനും ഇരിന്നിരുന്നത്. പിൻഭാഗമാണ് ലോറിയുമായി ഇടിച്ചത് ഇരുവരുടെയും മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് അശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പച്ചക്കറിയുമായി തമിഴ്‌നാട്ടിൽ നിന്നും എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജെയ്‌നമ്മയാണ് കെ.സി ബാബുവിന്റെ ഭാര്യം. മക്കൾ -ജെബ് സൺ, മെർലിൺ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് മധുരവേലി ഐപിസിയിൽ. സുന്ദരേശ് മണിയുടെ ഭാര്യ - ഷീബയാണ്. മകൾ സ്‌നേഹ. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടത്തും.