trump

ന്യൂയോർക്ക്: അടച്ചുപൂട്ടിയ സമ്പദ്‌ വ്യവസ്ഥ വീണ്ടും സജീവമാകുമ്പോൾ കൊവിഡ് ബാധിച്ച് കൂടുതൽ പേർ അമേരിക്കയിൽ മരിച്ചേക്കാമെന്ന് സമ്മതിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫീനിക്സിലെ മാസ്‌ക് നിർമാണ ഫാക്ടറി സന്ദർശിക്കവേ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങൾ എടുത്ത് കളഞ്ഞ് അടച്ചുപൂട്ടിയ സമ്പദ്‌ വ്യവസ്ഥ വീണ്ടും തുറക്കുമ്പോൾ മരണനിരക്ക് ഉയരില്ലേ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. 'ചിലത് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പക്ഷേ നമ്മുടെ രാജ്യം തുറക്കണം' എന്നായിരുന്നു ട്രംപിന്റെ മറുപടി.


ജനങ്ങളെ വീട്ടിലോ അപ്പാർട്ട്‌മെന്റിലോ പൂട്ടിയിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്ദർശന വേളയിൽ മാസ്‌ക് ധരിക്കാൻ നൽകിയപ്പോൾ ട്രംപ് നിരസിച്ചു. അമേരിക്കയിൽ എഴുപതിനായിരത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു.