ന്യൂഡൽഹി: കൊവിഡ് 19നെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ഇന്ത്യൻ റെയിൽവെ. 500ലധികം ആധുനിക ഹെവി ഡ്യൂട്ടി ട്രക്ക് മെയിന്റെയിൻസ് മെഷീൻ ഉപയോഗിച്ചാണ് ട്രാക്ക് സിഗ്നലിന്റെ അടക്കം അറ്റകുറ്റപ്പണി ചെയ്യുന്നത്.
അപ്രതീക്ഷിതമായി വീണുകിട്ടയ ലോക്ക് ഡൗൺ കാലഘട്ടത്തെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള അവസരമാക്കി റെയിൽവെ മാറ്റുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ സർവീസുകളെ ബാധിക്കാതെ അറ്റകുറ്റ പണികൾ നടത്താൻ സാധിച്ചെന്നും റെയിൽവെ വ്യക്തമാക്കുന്നു.
10,749 മെഷീനുകൾ ഉപയോഗിച്ചാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇതുപ്രകാരം 12,270 കിലോ മീറ്റർ പ്ലെയിൻ ട്രാക്ക് അറ്റകുറ്റപ്പണി നടത്തി. യന്ത്രം ഉപയോഗിച്ച് 1,34,443 റെയിൽ വെൽഡ് അറ്റകുറ്റപ്പണി നടത്തുമ്പോൾ 30,182 കിലോമീറ്ററോളം ഉള്ളവയിൽ അപാകതകൾ കണ്ടെത്തുന്നതിനായി അൾട്രാസോണിക് ഫ്ലോ ഡിറ്റക്ഷൻ മെഷീനുകളുടെ സഹായം തേടി.
ഒസിലേഷൻ മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചാണ് 1,92,488 കിലോമീറ്റർ ട്രാക്കിന്റെ ഗുണനിലവാരം പരിശോധിച്ചത്. ഇത്തരത്തിൽ 5,362 പ്രധാന സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചെന്നും റെയിൽവെ പറയുന്നു. തെലങ്കാനയിലെ കാസിപേട്ട് യാർഡിന്റെ നവീകരണം, ആന്ധ്രപ്രദേശിലെ വിജയവാർഡ, കർണാടകയിലെ ബാംഗ്ലൂർ സിറ്റി, ഗുജറാത്തിലെ ബറോഡ സ്റ്റേഷനും പണി പൂർത്തിയാക്കിയവയിൽ പെടുന്നവയാണ്.
ശിവമോഗ ടൗണിലെ തുംഗ നദി പാലത്തിന്റെ പുനർനിർമാണവും ഇതിനകം തെഴിലാളികൾ നടത്തിയിട്ടുണ്ട്. ചെന്നെെ സ്റ്റേഷന് സമീപമുള്ള റോഡ് ഓവർബ്രിഡ്ജും പൊളിച്ചു നീക്കിയിട്ടുണ്ട്. വിശാഖപട്ടണം ഭാഗത്തെ രാജമുണ്ട്രി പാലത്തിന്റെ നിർമാണവും നടത്തി.
"ലോക്ക് ഡൗണിൽ ഇന്ത്യൻ റെയിൽവെ ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഇത് പ്രധാനപ്പെട്ട ഒരവസരമാണ്. ഇതുപൊലൊരു അവരസരം ഇനി കിട്ടില്ല. കാരണം റയിൽവെ സർവീസിനെ ബാധിക്കാത്ത രീതിയിൽ അറ്റകുറ്റപ്പണി നടത്താൻ സാധിക്കും"- ഇന്ത്യൻ റെയിൽവെ വ്യക്തമാക്കി.