ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവും രാഷ്ട്രീയ എതിരാളിയും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവുമായ ബെന്നി ഗാന്റ്സുമായുള്ള സഖ്യസർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചതോടെ സഖ്യസർക്കാർ അടുത്താഴ്ച അധികാരമേൽക്കും.
രാജ്യത്ത് നാലാമതും തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴിവാക്കാൻ കഴിഞ്ഞമാസമാണ് ഇരുനേതാക്കളും സഖ്യസർക്കാരിനായി ധാരണയിലെത്തിയത്. മൂന്നുവർഷമാണ് സർക്കാരിൻ്റെ കാലാവധി. കരാറനുസരിച്ച് ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. തുടർന്നുള്ള 18 മാസം ഗാന്റ്സ് ഇസ്രായേൽ ഭരിക്കും.
.