തിരുവനന്തപുരം: ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിൽ അവശ്യസേവനങ്ങൾക്ക് ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. ഞായറാഴ്ച ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്നാണ് നിർദേശം. അവശ്യ സേവനങ്ങൾ, പാൽ വിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജനം നടത്തുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടാകും.
ഹോട്ടലുകളിലെ ടേക്ക് എവേ സർവീസുകൾക്കും പ്രവർത്തിക്കാൻ അനുമതി ഉണ്ട്. ണ്ടറുകള്‍ എന്നിവയും പ്രവർത്തിക്കാവുന്നതാണ്. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും അനുവദനീയമായ കാര്യങ്ങൾക്ക് മാത്രമായി പ്രവർത്തിക്കുന്നവർക്കും മാത്രം സഞ്ചാരത്തിനുള്ള അനുവാദം നല്‍കിയിട്ടണ്ട്.
വേറെ അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര പാടുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.