ins-

ന്യൂഡൽഹി ∙ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി യു.എ.ഇയിൽ നിന്ന് ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിനായി നാവകസേനയുടെ രണ്ടുകപ്പലുകൾ യാത്രതിരിച്ചു. ഐ.എൻ.എസ് ഐരാവത്, ഐ.എൻ.എസ് ഷാർദുൽ എന്നിവയാണ് യു.എ.ഇയിലേക്ക് തിരിച്ചത്.

സമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണ സാമഗ്രികളുമായി നാവികസേനയുടെ കപ്പൽ പോകുന്നുണ്ട്. ഈ കപ്പലുകൾ തിരിച്ചുവരുമ്പോൾ ഇന്ത്യക്കാരെയും കൊണ്ടുവരും.

മാലദ്വീപിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി നിയോഗിച്ച ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ എന്നീ കപ്പലുകൾ വീണ്ടും പോകും. മാലദ്വീപിൽ നിന്ന് ആദ്യസംഘവുമായി ജലാശ്വ വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു. നാളെ രാവിലെ കൊച്ചിയിലെത്തും. 19 ഗർഭിണികളും 14 കുട്ടികളും കപ്പലിലുണ്ട്. നാനൂറോളം പേർ മലയാളികളാണ്. യാത്രാനിരക്ക് 3024 രൂപ. മാലദ്വീപിലെ 27,000ത്തിലധികം ഇന്ത്യക്കാരിൽ 4,500 ഓളം ആളുകൾ മടങ്ങിവരുന്നതിനായി ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്